നിയമ വാർത്ത
“കേരളത്തിലെ അഭിഭാഷകരുടെയും നിയമ ലോകത്തിന്റെയും നിഷ്പക്ഷ ശബ്ദം”
When Justice Comes at the Cost of Blood (അതിക്രമങ്ങൾക്കെതിരെ കേരള ബാറിന്റെ പരസ്യ ആഹ്വാനം)
കേരള ഹൈക്കോടതിയിലെ അഡ്വ. ഷമീം M S (Adv. Shamem M S – Mob: 9930195725) അഭ്യർത്ഥന
“നീതിയും നിയമവും നടപ്പാക്കാൻ കോടതിമുറിയിൽ നിലകൊള്ളുന്ന അഭിഭാഷക കുടുംബത്തിനു നേരെ അവരുടെ സ്വന്തം വീട്ടിൽ വെച്ചു നടന്ന ഈ ഭീകരാക്രമണം കേരളത്തിലെ ഓരോ അഭിഭാഷകന്റെയും സുരക്ഷയെ ചോദ്യം ചെയ്യുന്നതാണ്. ഇന്ന് അവരുടെ അച്ഛൻ; നാളെ നമ്മുടേതും ആകാം!”
തൊഴിൽപരമായ ചുമതല നിറവേറ്റിയതിന്റെ പേരിൽ മാത്രം വയോവൃദ്ധനായ പിതാവിനെ വീടുകയറി കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ക്രൂരതയ്‌ക്കെതിരെ രാഷ്ട്രീയ-സംഘടന വ്യത്യാസമില്ലാതെ കേരളത്തിലെ മുഴുവൻ അഭിഭാഷകരും ഒന്നിക്കണം.
അഭിഭാഷക സുരക്ഷയ്ക്കും നിയമ-സാമൂഹിക പരിരക്ഷയ്ക്കുമായുള്ള 6 പ്രധാന ആവശ്യങ്ങൾ:
അഭിഭാഷകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും (മാതാപിതാക്കൾ, പങ്കാളി, കുട്ടികൾ) പൂർണ്ണ നിയമ സംരക്ഷണം ഉറപ്പാക്കുന്ന നിയമം ഉടൻ പ്രാബല്യത്തിൽ വരുത്തുക.
അഭിഭാഷകർക്കും ആശ്രിതർക്കും എതിരെയുള്ള അക്രമങ്ങൾക്കും ഭീഷണികൾക്കും ശക്തമായ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുക.
പ്രതികാര നടപടിയായി അഭിഭാഷകർക്ക് നേരെ നടക്കുന്ന അക്രമ കേസുകളിൽ പ്രത്യേക മേൽനോട്ടത്തിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ വഴി സമയബന്ധിത വിചാരണ നടത്തുക.
അഭിഭാഷകർക്ക് അടിയന്തര ഭീഷണിയുണ്ടായാൽ ഉടനടി ഇടപെടാൻ അടിയന്തര സുരക്ഷാ & ഡിസ്ട്രസ് റെസ്‌പോൺസ് സെല്ലുകൾ സ്ഥാപിക്കുക.
വെൽഫെയർ ഫണ്ടും സർക്കാരും സംയുക്തമായി അഭിഭാഷകർക്കും കുടുബാംഗങ്ങൾക്കും സമഗ്ര ചികിത്സാ ഇൻഷുറൻസ് പരിരക്ഷ നൽകുക.
അപകടങ്ങൾ, വൈകല്യങ്ങൾ, ക്രിമിനൽ അക്രമങ്ങൾ എന്നിവ നേരിടാൻ സംയുക്ത ടേം ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുക.
“ഇന്ന് ഇവരുടെ അച്ഛൻ, നാളെ നമ്മുടേതും ആകാം; രാഷ്ട്രീയം മറന്ന് അഭിഭാഷകർ ഒന്നിക്കുക!”
ഒരു കേസ് ഏറ്റെടുത്തു നടത്തി എന്ന ഒരൊറ്റ കാരണത്താൽ അഭിഭാഷകരുടെയും അവരുടെ കുടുംബത്തിന്റെയും നേരെ ഇത്തരമൊരു ഭീകരാക്രമണം ഉണ്ടാകുന്നത് കേരളത്തിലെ ഓരോ അഭിഭാഷകനെയും ഒരുപോലെ ബാധിക്കുന്ന വിഷയമാണ്. രാഷ്ട്രീയ-സംഘടന വ്യത്യാസങ്ങൾ മാറ്റിവെച്ച് കേരളത്തിലെ ബാറുകൾ ഒന്നടങ്കം പ്രതിഷേധത്തിൽ അണിനിരക്കണം. സ്വന്തം ജോലി ചെയ്യുന്നതിന്റെ പേരിൽ മാതാപിതാക്കളും പങ്കാളികളും കുട്ടികളും ഭയപ്പാടോടെ ജീവിക്കേണ്ടി വരുന്ന സാഹചര്യം അനുവദിക്കാനാവില്ല.
കേസ് ഏറ്റെടുത്തതിന്റെ പ്രതികാരം: അഭിഭാഷകരുടെ വീടുകയറി ആക്രമണം; പിതാവ് ശ്രീ. മോഹൻദാസിന് ഗുരുതര പരിക്ക്; അത്യാസന്ന നിലയിൽ ശസ്ത്രക്രിയയിൽ
ഞാറക്കൽ കോടതിയിൽ DV സംരക്ഷണ കേസ് ഫയൽ ചെയ്തതിന് പിന്നാലെ ഗുണ്ടാ അക്രമം; എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അത്യാസന്ന നിലയിൽ.
അടിയന്തര ജനറൽ ബോഡി യോഗം (Urgent General Body Meeting)
കേസ് ഏറ്റെടുത്ത് കോടതിയിൽ നിന്നും പ്രതിക്കെതിരെ പ്രൊട്ടക്ഷൻ ഓർഡർ വാങ്ങിയതിന്റെ വിരോധത്തിൽ അഭിഭാഷകന്റെ കുടുംബത്തെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിക്കാനും ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമായി കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ (KHCAA) അടിയന്തര ജനറൽ ബോഡി യോഗം വിളിച്ചു.
അടിയന്തര പ്രതിഷേധ യോഗം (Paravur Bar Protest Meeting)
ഞാറക്കലും പറവൂരും എറണാകുളത്തുമായി പ്രാക്ടീസ് ചെയ്യുന്ന അഡ്വ. ടി.എം. ഡോൾഗോവ് ഒരു കേസിൽ എതിർഭാഗത്തിനു വേണ്ടി വക്കാലത്ത് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഇന്നലെ വൈകിട്ട് ഒരു കൂട്ടർ അദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറി വയോവൃദ്ധനായ പിതാവ് ശ്രീ. മോഹൻദാസിനെ മർദ്ദിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത ദൗർഭാഗ്യകരമായ സംഭവത്തിൽ അപലപിച്ചുകൊണ്ട് പറവൂർ ഡിസ്ട്രിക്ട് കോർട്ട് ബാർ അസോസിയേഷൻ പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നു.
📌 എല്ലാ അഭിഭാഷകരും റോൾ കോളിനു ശേഷം പ്രതിഷേധ യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ശക്തമായ പ്രതിഷേധ യോഗവും പ്രമേയവും (Pala Bar Association Resolution)
എറണാകുളം ജില്ലയിലെ പ്രമുഖ അഭിഭാഷകരായ അഡ്വ. ഡോൾഗോവ്, ഭാര്യ അഡ്വ. നീമ ഡോൾഗോവ്, സഹോദരി അഡ്വ. ലിനി എന്നിവരുടെ പിതാവിനെ ക്രൂരമായി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പാലാ ബാർ അസോസിയേഷൻ കടുത്ത പ്രതിഷേധവും അനുശോചനവും രേഖപ്പെടുത്തി.
- അഭിഭാഷകർക്കെതിരായ ആക്രമണങ്ങളിൽ കടുത്തതും സമയബന്ധിതവുമായ നിയമനടപടികൾ ഉറപ്പാക്കുക.
- അഭിഭാഷക സമൂഹത്തിന്റെ സുരക്ഷയ്ക്കായി ബാർ കൗൺസിൽ അടിയന്തരമായി ഇടപെടുക.
കൊച്ചി: സ്വന്തം ക്ലയന്റിനു വേണ്ടി കോടതിയിൽ കേസ് നടത്തുകയും നിയമപരമായ സംരക്ഷണം വാങ്ങി നൽകുകയും ചെയ്തതിന്റെ പകപോക്കലായി അഭിഭാഷകരുടെ വീടുകയറി ക്രൂരമായ ആക്രമണം. ഞാറക്കൽ ബാർ, എറണാകുളം ബാർ, പറവൂർ ബാർ അസോസിയേഷനുകളിലെ പ്രമുഖ അഭിഭാഷകരായ അഡ്വ. ടി.എം. ഡോൾഗോവ്, ഭാര്യ അഡ്വ. നീമ ഡോൾഗോവ്, സഹോദരി അഡ്വ. ലിനി M എന്നിവരുടെ കുടുംബത്തിന് നേരെയാണ് വ്യാഴാഴ്ച വൈകിട്ട് 5:30-ഓടെ ഈ അതിക്രൂരമായ ഗുണ്ടാ ആക്രമണം നടന്നത്.
വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറിയ പ്രതികളായ ഡഗ്സ്റ്റർ കോമത്ത് (@ വേലു), ഡിനാസ്റ്റ് കോമത്ത് (@ വാവക്കുട്ടൻ) എന്നിവരും കസിനും ചേർന്ന് അഭിഭാഷകരുടെ വയോവൃദ്ധനായ പിതാവ് ശ്രീ. മോഹൻദാസിനെ (80) കഴുത്ത് മുറിക്കുകയും വയറ്റിലും നെഞ്ചിലും ആഴത്തിൽ കത്തി കുത്തിയിറക്കുകയും ചെയ്യുകയായിരുന്നു. കുത്തേറ്റ അദ്ദേഹത്തിന്റെ കിഡ്നിക്കും പാൻക്രിയാസിനും മാരകമായി പരിക്കേറ്റിട്ടുണ്ട്.
“ഞാറക്കൽ കോടതിയിൽ പ്രതി ഡഗ്സ്റ്ററിനെതിരെ ഭാര്യ നൽകിയ ഗാർഹിക പീഡന സംരക്ഷണ ഹർജി (DV MC) ഫയൽ ചെയ്തു വന്നതിന് പിന്നാലെയാണ് പ്രതികൾ വീടു കയറി ആക്രമിച്ചത്. സാറിന്റെ വീട്ടിൽ ആ സമയത്ത് മൂന്ന് ചെറിയ കുട്ടികളും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. ‘നിങ്ങളോട് പറഞ്ഞതല്ലേടാ കേസ് ഏറ്റെടുക്കരുതെന്ന്’ എന്ന് ആക്രോശിച്ചാണ് അവർ സാറിന്റെ വയസ്സായ അച്ഛനെ ആക്രമിച്ചതും കഴുത്തറുത്ത് കുത്തിയതും.”
ഗുരുതരമായി പരിക്കേറ്റ മോഹൻദാസിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ (Medical Trust Hospital, Ernakulam) അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നു.
അഡ്വക്കറ്റ് ലിനിയുടെയും ഡോൾഗോവിന്റെയും കുടുംബത്തെ
ക്രൂരമായി ആക്രമിച്ചവരെ